പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Wednesday, September 5, 2007

ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..

ഒരിക്കല്ക്കൂടി
ഇവിടെ, ഈ തീരത്ത്,
സന്ധ്യ പടരുന്നതും കാത്ത്
ഞാനിരിക്കുകയാണ്…
ഒറ്റക്കിരിക്കുകയാണ്…
ഇപ്പൊള് മനസില് നിറയുന്നത് എന്താണാവോ..?

വീണ്ടുമൊരിക്കല്ക്കൂടി
ഹൃദയത്തില്
പുതിയ പുലറ്ച്ചെകള് സ്വപ്നം കണ്ട്,
ആ പുലറ്ച്ചെകളില് വിരിയുന്ന
സൌഹൃദത്തിന്റെ
മറ്റൊരു വസന്തവും പ്രതീക്ഷിച്ച്,
ഞാനിവിടെ,
ഈ തീരത്ത്,
വീണ്ടുമെത്തിയേക്കാം..
പക്ഷേ,
അതും മറ്റൊരു അസ്തമയത്തിനായുള്ള
വിരസമായ കാത്തിരിപ്പിനുവേണ്ടി
മാത്രമായിരിക്കുമോ..?

ചിലറ് പറയുന്നു,
ഈ തീരം ഒരു മായക്കാഴ്ച്ചയാണെന്ന്..
ഒരിക്കലും, ഒന്നും,
വിശ്വസിച്ചു നെഞ്ചോടു ചേറ്ക്കരുതെന്ന്..
ശരിയാണോ..?

ഇവിടെ നമ്മള്
പരസ്പരം പങ്കുവെച്ചതെന്താണ്.?
നേരമ്പോക്കിന്റെ തമാശകള്ക്കും
നേരമില്ലാത്തയോറ്മ്മകള്ക്കുമിടയില്
തളക്കപ്പെട്ടതു്
നമ്മുടെ മനസുകളായിരുന്നൊ..?

കളിയാക്കിയും തമാശപറഞ്ഞും നുള്ളി നോവിച്ചും
ഇടക്കൊക്കെ കാര്യം പറഞ്ഞും
നമ്മള് പങ്കുവെച്ച നിമിഷങ്ങളുടെ
അറ്റമില്ലാത്തയൊര്മ്മകള്ക്കു മുന്നില്
ഒരു ചോദ്യം,
ഇന്ററ്നെറ്റ് സൌഹൃദങ്ങള്ക്ക്
മഴപ്പാറ്റകളുടെ ആയുസ്സാണെന്നു പറയുന്നത്
ശരിയാണോ..??