പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Monday, December 10, 2007

ദു:ഖം

കൈവിട്ടുപോയതിനെ പറ്റിയുള്ള
ഒരോറ്മ്മയാണ് ദു:ഖം..
കാലത്തിന്റെ നിശബ്ദമായ ഓറ്മ്മപ്പെടുത്തലിലൂടെ
ദു:ഖം മനസ്സില്‍ വേരൂന്നുന്നു..
ഇന്നു അവള്‍
എനിക്കൊരോറ്മ്മ മാത്രമാണെന്നു വരാം..
പക്ഷെ, ഇന്നലെ അങ്ങനെ ആയിരുന്നില്ല..
ഒരു മഴതൊടുമ്പോള്‍ ഞെട്ടിയൊതുങ്ങുന്ന
തൊട്ടാവാടിച്ചെടിപോലെയായിരുന്നു അവള്‍..
പഴുത്തു ചുവന്ന തക്കാളി
അവള്‍ക്കേറെയിഷ്ടമായിരുന്നു..
പക്ഷെ, ഞാന്‍ ഒരു ചീഞ്ഞ തക്കാളിയായിരുന്നു..
എങ്കിലും അവള്‍ എന്നെ സ്നേഹിച്ചിരുന്നു..
കാലം തെറ്റിപ്പൂത്ത കൊന്നയുടെ മുടിയില്‍ നിന്ന്
ഒരിതള്‍ എന്നിലേക്ക് വഴുതിയിറങ്ങി..
ഒരിക്കലവള്‍ പറഞ്ഞു,
പ്രണയത്തിനു മഞ്ഞ നിറമാണെന്ന്..
ഒരുപിടി കൊന്നപ്പൂക്കള്‍ക്കുള്ളത്രയും മഞ്ഞ..
പക്ഷെ, പ്രണയത്തിന്റെ ചുവപ്പായിരുന്നു എനിക്കിഷ്ടം..
അതുകൊണ്ടാണ് ഞാനവള്‍ക്ക്
ആ ചുവന്ന റോസാപ്പൂവ് കൊടുത്തത്..
എന്റെ പ്രണയത്തെ അപ്പോഴും
ഞാന്‍ അവളോട് ചോദിച്ചിരുന്നില്ല..
തിരസ്കരിക്കപ്പെടുമോ എന്നു ഞാന്‍ പേടിച്ചിരിക്കണം..
കാറ്മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കൊക്കെ വെളിപ്പെടുന്ന
ചന്ദ്രനെപ്പോലെയാണ് എന്റെ ഹൃദയമെന്ന്
അവള്‍ ഒരിക്കല്‍ പറഞ്ഞു..
അന്ന് കീറിമുറിക്കപ്പെട്ട ഒരു പൂവിനെയും
കത്തിപ്പോയ കുറേ കരിയിലകളെപ്പറ്റിയുമാണ്
ഞാനവളോട് പറഞ്ഞത്..
എനിക്കറിയാമായിരുന്നു ഒടിഞ്ഞ കസേരകള്‍
മാത്രമുള്ള ഒരു ഇരുട്ടുപിടിച്ച മുറിയാണ്
എന്റെ ഹൃദയമെന്ന്..
ജീവിതമാകട്ടെ മാലിന്യം നിറഞ്ഞ
ഒരു ഓട പോലെയും..
അവള്‍ക്കുമുമ്പ് എനിക്ക് പ്രിയമായി
യാതൊന്നുമുണ്ടായിരുന്നില്ല
അവള്‍ എന്നോടൊത്തുണ്ടായിരുന്നപ്പോള്‍,
ദു:ഖം എന്നത്, അകലെയെവിടെയോ മലയിടുക്കില്‍
പ്രതിധ്വനിക്കുന്ന, ഒരു ഭ്രാന്തന്റെ
നിലവിളിപോലെയായിരുന്നു എനിക്ക്..
എന്നാല്‍ ഇന്ന് കരയുന്നത് ഞാനാണ്..
നിങ്ങള്‍ക്കിത് നിസ്സാരമെന്നു തോന്നാം
പക്ഷെ, എനിക്ക് നഷ്ടപ്പെട്ടത്
സ്നേഹത്തിന്റെ കുറച്ചു തുണ്ടുകള്‍ മാത്രമല്ല,
വിശപ്പും വേദനയും കൊണ്ടു നിറക്കപ്പെട്ട
എന്റെ ആത്മാവുകൂടിയാണ്..
ഇന്നലെ ഓറ്മ്മയുടെ മേഘങ്ങള്‍ക്കിടയിലൂടെ
അവള്‍ എന്റെയടുത്തു വന്നിരുന്നു..
നിശബ്ദമായി അവള്‍ എന്നോടു പറഞ്ഞു,
പുലരിയുടെ മഞ്ഞുതുള്ളിയില്‍
എനിക്കുതരാനായി പ്രണയത്തിന്റെ
സൂര്യനെ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്..
മറ്റൊന്നും എന്നോടവള്‍ പറഞ്ഞില്ല..
ആ കൊന്നപ്പൂക്കളെക്കുറിച്ചുപോലും..
അവളുടെ ലോകത്തില്‍ ചിലപ്പോള്‍
കൊന്നപ്പൂക്കള്‍ ഇല്ലായിരിക്കാം..

Sunday, December 2, 2007

ഈ രാത്രിയെക്കുറിച്ച്..

ഇത് വെറുമൊരു രാത്രി മാത്രമാണെന്നു വരാം..
പക്ഷെ, അത് മറ്റുള്ളവരുടെ കാര്യമാണ്.
എനിക്ക് ഇത് മറക്കാണാവാത്ത രാത്രിയാണ്,
നിശബ്ദമാണിത്..
ഒരു കൊച്ചുകാറ്റുപോലുമില്ല
കുറച്ചു മുമ്പുവരെ അവള്‍ ഇവിടെയുണ്ടായിരുന്നു..
ഇവിടെ എന്നോടൊത്തുണ്ടായിരുന്നു അവള്‍..
എത്രയോ നേരം..
ഒന്നു പുഞ്ചിരിച്ചുപോലുമില്ല അവള്‍..
ഒന്നും പറഞ്ഞുമില്ല..
ഒടിഞ്ഞ കസേരകള്‍ മാത്രമുള്ള
ഒരു ഇരുണ്ട മുറിയാണ് എന്റെ ഹൃദയം..
പ്രകാശത്തിന്റെ ഒരായിരം കണങ്ങളുമായാണ്
അവള്‍ അവിടേക്കു കടന്നു വന്നത്..
ക്ഷണിച്ചതല്ല അവളെ ഞാന്‍
എങ്കിലും എല്ലാത്തിനും വേണ്ടിയെന്നപോലെ
അവള്‍ വന്നു..
അവള്‍ക്കായി കാത്തിരിക്കുന്നത്
കത്തിത്തീറ്ന്ന കുറേ കരിയിലകളും
കീറിമുറിക്കപ്പെട്ട ഒരു ഹൃദയവുമാണെന്ന്
അവള്‍ അറിഞ്ഞിരിക്കില്ല..
അവസാനം വരെയ്ക്കും അവളെ
ഞാന്‍ ചുംബിച്ചിരുന്നില്ല..
എന്റെ ചുംബനത്തിന്
പഴകിയ പുസ്തകങ്ങളുടെ ഗന്ധമാണെന്ന്
അവള്‍ പറയാതിരിക്കാനാണ്
ഞാനതു ചെയ്യാതിരുന്നത്..
ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍ ചിതറിക്കിടക്കുന്ന
ചന്തയിലേക്കുള്ള ആ റോഡുപോലെയാണ്
എന്റെ ജീവിതം..
ആ വഴി വരാ‍ന്‍ ആരും മടിക്കും..
അത്യാവശ്യക്കാറ് ചിലരൊക്കെ
ചിലപ്പോള്‍ വന്നുവെന്നും വരാം..
പക്ഷെ, ആവശ്യക്കാരി അല്ലാതിരുന്നിട്ടും
അവള്‍ ആ വഴിയില്‍ വന്നു..
വരുന്നത് കടന്നുപോകാനാണെന്ന്
ഞാനോറ്ത്തതേയില്ലാ…
അതിനു കുറേ കഴിഞ്ഞല്ല
ഈ രാത്രി വന്നെത്തിയത്..
എത്ര ഹ്രസ്വമാണ് ആ കാലയളവ്,
എങ്കിലും ഓറ്മ്മകള്‍ എത്ര ദീറ്ഘമാണ്..
വേറ്പാട് ആരോ മറന്നിട്ട
വേദനയുടെ കണ്ണുനീറ്തുള്ളികളാണ്..
ചിലപ്പോള്‍ ചില കാരണങ്ങള്
അവള്‍ക്കുണ്ടാകാം,
എങ്കിലും എനിക്കറിയില്ല അത്..
ഒന്നും പറയാതെയാണ് അവള്‍ വന്നത്,
ഒന്നും പറയാതെതന്നെ അവള്‍
അകന്നുപോയി..
ഈ രാത്രി അനന്തമാണ്..
അവള്‍ പോയതുകൊണ്ടേറെ മൂകമാണ്..
ഇവിടെ,
എനിയ്ക്കായി അവള്‍ അവശേഷിപ്പിച്ചത്
ഇരുട്ടിന്റെ കറുത്ത ജഡവും
ഇന്നലെയുടെ കുറേ ഓറ്മ്മകളും മാത്രം..