പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Wednesday, April 25, 2007

ഒരു കിനാവ്

കണ്ണൂനീറ്ത്തുള്ളി ഒരു കിനാവുകാണുകയാണ്..
കിനാവ് ഒരു കവിതയാവുകയാണ്‍..
കവിത വീണ്ടും ഒരു നിഴലാവുകയാണ്..
നിഴല്‍ നീളം വക്കുകയും
ഇരുട്ടില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു..
ബാക്കിയാവുന്നത് ഇരുട്ടു മാത്രമാണ്..
അവള്‍ വെളിച്ചമായിരുന്നു,
വെളിച്ചം അവളായിരുന്നു,
ഒരു കിനാവ്,
ഒരു നിലാവ്,
ഒരു നിലാവില്‍ ഒരു കിനാവ്..
അവള്‍ പൂവായിരുന്നു,
പൂവ് അവളായിരുന്നു,
വണ്ട് ഞാനായിരുന്നു,,
തേന്‍ സ്നേഹമായിരുന്നു..
ഒരു കാറ്റ്,
ഒരു ഗന്ധം,
ഒരു കാ‍റ്റില്‍ ഒരു ഗന്ധം..
അവള്‍ വാനമ്പാടിയായിരുന്നു,
വാനമ്പാടി അവളായിരുന്നു,
കേട്ടത് ഞാനായിരുന്നു,
കേട്ടത് അവളെയായിരുന്നു..
ഒരു രാവ്,
ഒരു പാട്ട്,
ഒരു രാവില്‍ ഒരു പാട്ട്..
ഇലത്തുമ്പില്‍ നിന്നിറ്റുവീണ മഴത്തുള്ളിയില്‍
അവളുടെ മുഖം താഴെ വീണു ചിതറി..
കിനാവ് മാഞ്ഞുപോയി..
പാട്ട് തീറ്ന്നുപോയി..
നെഞ്ചില്‍ നിറഞ്ഞുവിങ്ങുന്ന
സ്നേഹം മാത്രം ബാക്കിയായി..
സ്നേഹം പുഴയായി..
അവള്‍ മഴയായി..
മഴപെയ്തൊഴിഞ്ഞിട്ടും പുഴ ഒഴുകി..
ആശകളുടെ വേനലില്‍ പുഴ വഴുതിവീണപ്പൊഴും
അവള്‍ പെയ്തില്ല പിന്നീട്..
കണ്ണുനീരില്‍ കിനാവ് ഒലിച്ചുപോയി..
കവിത നിഴലായി..
നിഴല്‍ ഇരുട്ടായി.
ഞാന്‍ ഇരുട്ടിലായി..
ഇരുട്ടു ഞാനായി..
അപ്പൊള്‍,
വെളിച്ചമെവിടെ..?
പൂവെവിടെ..?
വാനമ്പാടിയെവിടെ..?
അവളെവിടെ..?

Tuesday, April 24, 2007

എന്റെ പ്രണയം


പ്രണയം ആദ്യം ഒരാഘാതവും
പിന്നെയൊരു പ്രത്യാഘാതവുമാണ്‌..
ഒരറിവില്ലായ്മയാണു പ്രണയം.
സ്വയം വെളിപ്പെടുന്ന പ്രണയം
ഒരു പിടച്ചിലാണ്‌;
മരിച്ചുപോയ ആത്മാവിന്റെ പുനര്‍ജനി..
കാലം എന്നെ നോവിക്കാതെ
കടന്നുപോയതായിരുന്നു,
അതിനിടയിലെപ്പോഴോ
എനിക്കുചുറ്റും വട്ടമിട്ടുപറന്ന്‌
എന്നെ കുത്തിയ കടന്നലാണു നീ..
തിരിച്ചറിവുകള്‍ നെഞ്ചില്‍ തീ പടര്‍ത്തി..
ഇന്ന്‌ കത്തുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയാണു ഞാന്‍..
എന്റെ ഹൃദയത്തില്‍ നീ
പ്രണയത്തിന്റെ മൈലാഞ്ചിക്കോലങ്ങള്‍ വരച്ചതു
ഞാനറിഞ്ഞതേയില്ല..
ആര്‍ക്കോ വേണ്ടി പറഞ്ഞുവെക്കപ്പെട്ട
ഒരു കാശിത്തുമ്പപ്പൂവാണു
നീ എന്ന തിരിച്ചറിവില്‍ കൊഴിഞ്ഞുവീണത്‌,
സ്വപ്നങ്ങളില്‍ മുളപൊട്ടി, വിടരാതെപോയ
ഒരു കണിക്കൊന്നമൊട്ടായിരുന്നു..
പൂത്തുലഞ്ഞുനില്‍ക്കുന്ന
പ്രണയത്തിന്റെ കണിക്കൊന്ന,
എന്റെ സങ്കല്‍പ്പം മാത്രമാണ്‌ എന്ന തിരിച്ചറിവില്‍
വിണ്ടുകീറപ്പെട്ടതു
ഒരു ഹൃദയമായിരുന്നു..
അപ്രതീക്ഷിതമായി കടന്നുവന്ന ആ പ്രണയത്തീമഴ
എന്നെ പൊള്ളിച്ചുകളഞ്ഞു..
ഒരു ചെറുകാറ്റെങ്കിലും എനിക്കാ,
സൂചനതന്നിരുന്നുവെങ്കില്‍,
ഞാനെപ്പൊഴേ ഓടിയൊളിച്ചേനേ..
കൌമാരം പിന്നിട്ടപ്പോള്‍ പ്രണയം,
ബന്ധങ്ങളുടെ പൂര്‍ണ്ണതയായി മാറുന്നു;
ഹൃദയബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍
പൊട്ടിച്ചെറിയാന്‍
എനിക്കിന്നു കഴിവില്ല..
ഒരുകെട്ടുപൊട്ടിയാല്‍ നോവുന്നത്‌
എനിക്കു മാത്രമല്ല എന്ന തിരിച്ചറിവില്‍
ഞാന്‍ എന്നെത്തന്നെ ബലികഴിക്കുന്നു..
ഈ ബലിയില്‍ ഞാന്‍ അനുഭവിക്കുന്ന വേദന,
മറ്റൊരാനന്ദമാണ്‌..
പ്രണയമെന്നത്‌ കേവലം ഒരു വികാരമല്ല;
ഹൃദയവികാരങ്ങളുടെ പൂര്‍ണ്ണതയാണ്‌ പ്രണയം..
നിനക്കായ്‌ ഞാനിന്നു കണ്ണീര്‍വാര്‍ക്കുന്നുവെങ്കില്‍,
അതു കുറേ പുഞ്ചിരികള്‍
നഷ്ടപ്പെടാതിരിക്കാനാണ്‌;
വെളിച്ചത്തെനോക്കി ഞാനിന്നു പുഞ്ചിരിക്കുമ്പോള്‍
എന്നില്‍ പിടയുന്നത്‌,
ചോരവാര്‍ന്നൊഴുകുന്ന ഒരു ഹൃദയമാണ്‌..

പ്രണയത്തിന്റെ മുത്തുച്ചിപ്പി


നീ നിറവില്‍ നിന്നും
വരള്‍ച്ചയിലെക്ക്‌ എടുത്തെറിയപ്പെട്ട
സ്വപ്നങ്ങളുടെ കണ്ണുനീരാണ്‌..
ഹൃദയത്തിലേക്ക്‌ പ്രണയം പടറ്‍ന്നുകയറി
ജീവിതം പൊള്ളിപ്പൊയവള്‍..
കറ്റിന്റെ കനിവും
നിലാവിന്റെ കുളിരുമായ പ്രണയം
നിനക്ക്‌ അന്ന്യം.
പ്രണയം നിനക്ക്‌ ചങ്കില്‍ത്തറച്ചുപോയ
ഒരു കാരമുള്ളാണ്
ഓരോ നിമിഷവും ചോരവാറ്‍ന്നൊലിച്ച്‌
നീറിക്കൊണ്ടിരിക്കുന്ന ഒരു മുറിവ്‌..
പ്രണയം നിനക്കു
തോരാതെ പെയ്യുന്ന കണ്ണീറ്‍മഴ..
ഓരോ പ്രണയവും
ഓരോ ആത്മഹത്യകളാണ്‍`..
ഇടനെഞ്ചില്‍ വിഷം പുരട്ടിയ കഠാരി
കുത്തിയിറക്കിക്കൊണ്ടുള്ള ആത്മഹത്യ..
അല്ലെങ്കില്‍
ഇലകളും പൂക്കളും കൊഴിഞ്ഞ്‌, വിജനമാക്കപ്പെട്ട
സ്വപ്നങ്ങളുടെ ചില്ലകളില്‍ ഒടുക്കപ്പെട്ട
തൂങ്ങിച്ചാവലുകള്‍..
നിന്റെ പകല്‍ക്കിനാവുകളെ പിന്തുടറ്‍ന്ന്‌
ബലാത്സംഗം ചെയ്യുന്ന വില്ലനെപ്പോലെ
പ്രണയം..
പ്രണയത്തിന്റെ സുനാമികള്‍ ആഞ്ഞടിച്ചു
തകറ്‍ന്നുപോയ ഒരു ഹൃദയമാണ്‌
നിന്നില്‍ ബാക്കിയുള്ളത്‌.
നീ ഒഴിഞ്ഞുമാറിയപ്പൊഴും ഓടിയൊളിച്ചപ്പൊഴും
പിന്തുടറ്‍ന്നു പിടിച്ചുകെട്ടി ബലിക്കല്ലില്‍ വച്ചു
ഇഞ്ചിഞ്ചായ്‌ വെട്ടിയവനാണു പ്രണയം..
നിന്റെ നെഞ്ചു കീറി
ഹൃദയംചൂഴ്ന്നെടുത്തവനാണു പ്രണയം..
മദ്യത്തേക്കള്‍ ലഹരിയാണ്‍` പ്രണയത്തിനെന്നുപറഞ്ഞ്‌`
കരഞ്ഞതേയില്ല നീ..
നാളയെ മുരടിപ്പിച്ചു നിറ്‍ത്തുന്ന
ഇന്നലെയുടെ ഓറ്‍മ്മയാണു പ്രണയം..
നീ വളറ്‍ന്നില്ല..
നീ തളറ്‍നില്ല..
നിനക്കുമുന്നില്‍ കാലം വളറ്‍ന്നു
പ്രണയത്തിന്റെ കൈകള്‍വെദനിപ്പിക്കുന്ന
സന്തോഷമാണെന്നു നീ പറഞ്ഞു.
ആ കൈകളില്‍ നിന്നു കുതറിയോടാന്‍
നീ ശ്രമിച്ചതേയില്ല.
ഒരു വിലപ്പെട്ട ജന്‍മം മുഴുവന്‍
ആ നൊമ്പരം ഉള്ളില്‌വച്ചു,
നിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും
സങ്കടങ്ങളെയും സന്തൊഷങ്ങളെയും
കൊണ്ടു പൊതിഞ്ഞു
ഒരു മുത്താക്കി നീ മാറ്റിയെടുത്തു..
നീ പ്രണയത്തിന്റെ ഒരു മുത്തുച്ചിപ്പിയാണ്‌...