പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Saturday, June 12, 2010

ഞാനിവിടെ, ഇങ്ങനെ..!

ഓറ്മകളില്‍ തോണിതുഴയവേ,
അപ്രതീക്ഷിതമായി കടന്നുവന്ന
ചാറ്റല്‍ മഴ പോലെ നീ..
പ്രക്ര്തിയുടെ ഉണറ്ച്ചക്കുമുന്‍പിലെ
പോറലേല്‍ക്കാത്ത നിശബ്ദത..
താഴ്വാരങ്ങളിലൂടെ, തുള്ളിയായ് പെയ്യുന്ന
മരങ്ങള്‍ക്കിടയിലൂടെ
നമ്മള്‍ കൈകോറ്ത്തു നടന്നു..
പുതിയ പുലറ്ച്ചെയിലേക്കുള്ള
പക്ഷികളുടെ സംഗീതം..
പുകമഞ്ഞിന്റെ തണുത്ത കൈകള്
നമ്മെ തലോടവേ,
നിന്റെ കഴുത്തില്, നേറ്ത്ത സ്വറ്ണരോമങ്ങളില്
പൂക്കളും കിളികളും നോക്കിനില്‍ക്കെ
ഞാന്‍ ചുംബിച്ചു..
നമുക്കുമുകളില്‍ ആകാശം..
ഇലകള്‍ക്കിടയിലൂടെ ചെറുപൊട്ടുകളായ്
വീഴുന്ന വെയില്‍തുള്ളികള്
നമ്മെ പുതച്ചു..
ഇളം കാറ്റില്‍,
നെറ്റിയിലേക്ക് ഊറ്ന്നുവീഴുന്ന മുടിയിഴകളില്..
വിയറ്പ്പുപൊടിഞ്ഞ മൂക്കിന്‍ തുമ്പില്..
പ്രണയം പൂവിട്ട നിന്റെ കണ്ണുകളില്..
വാറ്നെറ്റിത്തടത്തില്..
അരുണിമ പടറ്ന്ന കവിള്‍ത്തടത്തില്..
തുടുപ്പോലും ചുണ്ടുകളില്..
ഈ തണുത്ത വെളുപ്പാന്‍ കാലേ,
ബോധത്തിനും അബോധത്തിനുമിടയിലെ
നേറ്ത്ത ചാലിലൂടെ
സ്വപ്നസഞ്ചാരം നടത്തവേ,
ഞാനറിയുന്നു,
എന്റെ പ്രണയം നിനക്കായ് തുടിക്കുന്നത്..
നിന്നെ നിനയ്ക്കാത്ത രാവുകളില്ല..
പകലുകളില്ല.
നാളെ വീണ്ടും
നിലാവിന്റെ നേറ്ത്തതൂവലുമായ്
നീ തലോടുന്നതും കാത്ത്
ഞാനിവിടെ, ഇങ്ങനെ..