പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Monday, December 10, 2007

ദു:ഖം

കൈവിട്ടുപോയതിനെ പറ്റിയുള്ള
ഒരോറ്മ്മയാണ് ദു:ഖം..
കാലത്തിന്റെ നിശബ്ദമായ ഓറ്മ്മപ്പെടുത്തലിലൂടെ
ദു:ഖം മനസ്സില്‍ വേരൂന്നുന്നു..
ഇന്നു അവള്‍
എനിക്കൊരോറ്മ്മ മാത്രമാണെന്നു വരാം..
പക്ഷെ, ഇന്നലെ അങ്ങനെ ആയിരുന്നില്ല..
ഒരു മഴതൊടുമ്പോള്‍ ഞെട്ടിയൊതുങ്ങുന്ന
തൊട്ടാവാടിച്ചെടിപോലെയായിരുന്നു അവള്‍..
പഴുത്തു ചുവന്ന തക്കാളി
അവള്‍ക്കേറെയിഷ്ടമായിരുന്നു..
പക്ഷെ, ഞാന്‍ ഒരു ചീഞ്ഞ തക്കാളിയായിരുന്നു..
എങ്കിലും അവള്‍ എന്നെ സ്നേഹിച്ചിരുന്നു..
കാലം തെറ്റിപ്പൂത്ത കൊന്നയുടെ മുടിയില്‍ നിന്ന്
ഒരിതള്‍ എന്നിലേക്ക് വഴുതിയിറങ്ങി..
ഒരിക്കലവള്‍ പറഞ്ഞു,
പ്രണയത്തിനു മഞ്ഞ നിറമാണെന്ന്..
ഒരുപിടി കൊന്നപ്പൂക്കള്‍ക്കുള്ളത്രയും മഞ്ഞ..
പക്ഷെ, പ്രണയത്തിന്റെ ചുവപ്പായിരുന്നു എനിക്കിഷ്ടം..
അതുകൊണ്ടാണ് ഞാനവള്‍ക്ക്
ആ ചുവന്ന റോസാപ്പൂവ് കൊടുത്തത്..
എന്റെ പ്രണയത്തെ അപ്പോഴും
ഞാന്‍ അവളോട് ചോദിച്ചിരുന്നില്ല..
തിരസ്കരിക്കപ്പെടുമോ എന്നു ഞാന്‍ പേടിച്ചിരിക്കണം..
കാറ്മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കൊക്കെ വെളിപ്പെടുന്ന
ചന്ദ്രനെപ്പോലെയാണ് എന്റെ ഹൃദയമെന്ന്
അവള്‍ ഒരിക്കല്‍ പറഞ്ഞു..
അന്ന് കീറിമുറിക്കപ്പെട്ട ഒരു പൂവിനെയും
കത്തിപ്പോയ കുറേ കരിയിലകളെപ്പറ്റിയുമാണ്
ഞാനവളോട് പറഞ്ഞത്..
എനിക്കറിയാമായിരുന്നു ഒടിഞ്ഞ കസേരകള്‍
മാത്രമുള്ള ഒരു ഇരുട്ടുപിടിച്ച മുറിയാണ്
എന്റെ ഹൃദയമെന്ന്..
ജീവിതമാകട്ടെ മാലിന്യം നിറഞ്ഞ
ഒരു ഓട പോലെയും..
അവള്‍ക്കുമുമ്പ് എനിക്ക് പ്രിയമായി
യാതൊന്നുമുണ്ടായിരുന്നില്ല
അവള്‍ എന്നോടൊത്തുണ്ടായിരുന്നപ്പോള്‍,
ദു:ഖം എന്നത്, അകലെയെവിടെയോ മലയിടുക്കില്‍
പ്രതിധ്വനിക്കുന്ന, ഒരു ഭ്രാന്തന്റെ
നിലവിളിപോലെയായിരുന്നു എനിക്ക്..
എന്നാല്‍ ഇന്ന് കരയുന്നത് ഞാനാണ്..
നിങ്ങള്‍ക്കിത് നിസ്സാരമെന്നു തോന്നാം
പക്ഷെ, എനിക്ക് നഷ്ടപ്പെട്ടത്
സ്നേഹത്തിന്റെ കുറച്ചു തുണ്ടുകള്‍ മാത്രമല്ല,
വിശപ്പും വേദനയും കൊണ്ടു നിറക്കപ്പെട്ട
എന്റെ ആത്മാവുകൂടിയാണ്..
ഇന്നലെ ഓറ്മ്മയുടെ മേഘങ്ങള്‍ക്കിടയിലൂടെ
അവള്‍ എന്റെയടുത്തു വന്നിരുന്നു..
നിശബ്ദമായി അവള്‍ എന്നോടു പറഞ്ഞു,
പുലരിയുടെ മഞ്ഞുതുള്ളിയില്‍
എനിക്കുതരാനായി പ്രണയത്തിന്റെ
സൂര്യനെ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്..
മറ്റൊന്നും എന്നോടവള്‍ പറഞ്ഞില്ല..
ആ കൊന്നപ്പൂക്കളെക്കുറിച്ചുപോലും..
അവളുടെ ലോകത്തില്‍ ചിലപ്പോള്‍
കൊന്നപ്പൂക്കള്‍ ഇല്ലായിരിക്കാം..

2 comments:

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

Teena C George said...

ഇന്നലെ ഓറ്മ്മയുടെ മേഘങ്ങള്‍ക്കിടയിലൂടെ
അവള്‍ എന്റെയടുത്തു വന്നിരുന്നു..
നിശബ്ദമായി അവള്‍ എന്നോടു പറഞ്ഞു,
പുലരിയുടെ മഞ്ഞുതുള്ളിയില്‍
എനിക്കുതരാനായി പ്രണയത്തിന്റെ
സൂര്യനെ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്...


സിലീപ്...
ഓര്‍മ്മയുടെ മേഘങ്ങള്‍ക്കിടയിലൂടെയാണെങ്കിലും അവള്‍ ഇട്യ്ക്കിടെ വരുമ്പോള്‍ സ്വയം ആശ്വസിക്കുക...