പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Saturday, October 6, 2007

അന്വേഷണം

ഇവിടെ,
ഇവിടെ ഞാന്‍ ഒരു പുനറ്ജന്മമാണ്..
അപൂറ്ണ്ണമായ ഒരുപാടു
ജന്മങ്ങളുടെ തുടറ്ച്ചപോലെ..
ജന്മാന്തരസ്നേഹങ്ങളുടെ
തുടിപ്പുകള്‍ക്കായി കാതോറ്ത്ത് അങ്ങനെ..
വാക്കുകള്‍ക്കിടയില്‍ കാത്തുവച്ച
മൌനം മുറിക്കാന്‍,
കൊഴിഞ്ഞുവീണ വസന്തങ്ങളുടെ
മുഴുവന്‍ സുഗന്ധവും പേറി,
നെഞ്ചില്‍ നിറഞ്ഞുവിങ്ങുന്ന
സ്നേഹവുമായി,
അവള്‍ വരും..
അവളുടെ സ്നേഹം
എനിക്കു മുകളില്‍ മഴയായ് പെയ്യും..
വീണ്ടും സ്വപ്നങ്ങള്‍
തളിരിടും..
പൌറ്ണ്ണമികളില്‍
വെണ്മേഘങ്ങളായ്‌ അലയും..
വാനമ്പാടികളുടെ പാട്ടിനായ്
അകലേക്കു കാതോറ്ക്കും..
ഒടുവില്‍ നിലാവിന്റെ കുളിറ്മയില്‍
അലിഞ്ഞുചേരും..
അതുവരെ,
ജന്മാന്തരങ്ങളുടെ ഈ വാഗ്ദാനങ്ങള്‍
പാലിക്കാന്‍ അവള്‍ എത്തും വരെ,
അതുവരെ
ഈ അന്വേഷണം തുടരും..

2 comments:

കുഞ്ഞന്‍ said...

എത്രയും പെട്ടന്നവള്‍ ചാരെയണയട്ടെ....!

മനോഹരമായ വരികള്‍...:)

പ്രയാസി said...

ജന്മാന്തരങ്ങളുടെ ഈ വാഗ്ദാനങ്ങള്‍
പാലിക്കാന്‍ അവള്‍ എത്തും വരെ,
അന്വേഷണം തുടരും..
തുടരണം..
ഞാനെപ്പഴെ തുടങ്ങി..:)

പ്രയാസിയുടെ അഭിനന്ദനങ്ങള്‍!