പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Tuesday, April 10, 2007

യാത്ര

യാത്ര

യാത്രയാണിത്‌..
കിനാവുകളില്‍ നിന്ന്‌ കിനാവുകളിലേക്ക്‌
ചുങ്കംകൊടുക്കാത്ത ഒരു പതിവുകാരനെപ്പൊലെ..
പകല്‍ വെളിച്ചത്തില്‍ ആല്‍മരക്കൊമ്പിലെ
നരിച്ചീറുകള്‍ക്കു കണ്ണു കണാതായി..
ജീവിതമാണാ തൂങ്ങി കിടക്കുന്നതു..
കാട്ടുതീ പൊലെ വ്യഥകള്‍
ജീവിതത്തിലേക്കു പടറ്‍ന്നു കയറിയപ്പോള്‍
ഞാന്‍ കാടായി കത്തിത്തീര്‍ന്നു. .
അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം
തെരുവു മധ്യത്തിലേക്കു എറിഞ്ഞുടക്കപ്പെട്ട
മദ്യക്കുപ്പിയുടെ തേങ്ങലായ്‌ ഞെരിഞ്ഞമറ്‍ന്നു..
യാത്രയാണിത്‌..
പിന്നോട്ടേക്കല്ല, മുന്നോട്ടേക്കു തന്നെ..
പക്ഷെ, ഓറ്‍മ്മകള്‍ പിന്നിലെവിടെയൊ തളക്കപ്പെട്ടിരിക്കുന്നു..
ദിവസങ്ങള്‍ അല്ല, വറ്‍ഷങ്ങള്‍ തന്നെ
ആയുസ്സറ്റ മഴപ്പാറ്റകളെ പ്പൊലെ
മുന്നില്‍ ചിരകറ്റു വീണുകൊണ്ടിരുന്നു..
വ്യഭിചരിക്കപ്പെട്ട മാതൃത്വത്തിന്റെ വേദന
കീറത്തുണിയില്‍ പൊതിഞ്ഞു എന്നെ അനാഥാലയത്തിലെത്തിച്ചു.
വിശപ്പിന്റെ കുത്തലില്‍ അപ്പം മോഷ്ട്ടിചവന്‌
തെരുവിന്റെ പുത്രനായ്‌ അവരൊധികപെട്ടു.
മഹാനഗരത്തിന്റെ മലദ്വാരമായ തെരുവില്‌
ദാരിദ്യ്രത്തിന്റെ വിത്തുകല്‍ മൂലധനമായി.
കണ്ണില്‍ തെളിഞ്ഞ നഗരതിന്റെ വ്ര്‍ത്തികെട്ട ഭാഗം
കഴ്ചയെ വ്യഭിചരിചപ്പോള്‍
ഞാനും പുതിയ ലോകക്രമത്തിലേക്കു വളര്‍ന്നു.
കൂട്ടിക്കൊടുപ്പുകാരുടെ ലോകതിലെ പുതിയ രാജാവായി..
യാത്രയാണിതു.. മുന്നോട്ടെക്കുതന്നെ..
കാലം ജീവിതത്തിലേക്കു
മൂത്രമൊഴിച്ചു നാറ്റിച്ചുകൊണ്ടിരുന്നപ്പോള്‍
കഴ്ചയൊടൊപ്പം എന്റെശ്വസനക്രമവും മാറിപ്പോയി..
വിഴുപ്പലക്കലിന്റെ മനശാസ്ത്രം
കുറ്റബോധത്തിന്റേതുകൂടിയാണെന്ന തിരിച്ചറിവില്‍
മനസിലേക്കു നൊക്കിയപ്പോള്‍
ഒടിഞ്ഞ കസേരകല്‍ മാത്രമുള്ളഇരുട്ടു പിടിച്ച ഒരു മുറിയല്ലാതെ
മറ്റൊന്നും തെളിഞ്ഞില്ല..
ജീവിതത്തിലേക്കു നോക്കിയപ്പോള്‍
കീറി മുറിക്കപ്പെട്ട ഒരു പ്രാവിന്റെ ജഡവും
കുറെ കരിയിലകളുമല്ലാതെ
മറ്റൊന്നും അവശേഷിച്ചിട്ടില്ല..
പിന്നിട്ട ജീവിതതിന്റെ മുഴുവന്‍ പാപഭാരവും പേറി
ഒരു കണ്ണുനീര്‍തുള്ളി പൊഴിഞ്ഞപ്പോഴെക്കും
കാലമേറെ കടന്നു പോയിരുന്നു..
ഇതൊരു യാത്രയാണ്‌..
പിന്നോട്ടെക്കല്ല..മുന്നോട്ടുതന്നെ..
പക്ഷെ, പിനിട്ട വഴികലെ വിസ്മരിക്കുന്നതെങ്ങനെ.
കുറെ ദൂരം പിന്നിട്ടു..
ഇനിയും ഒരു പക്ഷെ കുറെ ദൂരം ഉണ്ടാകാം
അല്ലെങ്കില്‍ ഒരു തിരിവില്‍ വച്ചു പൊടുന്നനെ..
ഏങ്കിലും ഈ യാത്ര ഏനിക്കു തുടര്‍ന്നല്ലേ പറ്റൂ.. !!

No comments: