പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Tuesday, April 24, 2007

പ്രണയത്തിന്റെ മുത്തുച്ചിപ്പി


നീ നിറവില്‍ നിന്നും
വരള്‍ച്ചയിലെക്ക്‌ എടുത്തെറിയപ്പെട്ട
സ്വപ്നങ്ങളുടെ കണ്ണുനീരാണ്‌..
ഹൃദയത്തിലേക്ക്‌ പ്രണയം പടറ്‍ന്നുകയറി
ജീവിതം പൊള്ളിപ്പൊയവള്‍..
കറ്റിന്റെ കനിവും
നിലാവിന്റെ കുളിരുമായ പ്രണയം
നിനക്ക്‌ അന്ന്യം.
പ്രണയം നിനക്ക്‌ ചങ്കില്‍ത്തറച്ചുപോയ
ഒരു കാരമുള്ളാണ്
ഓരോ നിമിഷവും ചോരവാറ്‍ന്നൊലിച്ച്‌
നീറിക്കൊണ്ടിരിക്കുന്ന ഒരു മുറിവ്‌..
പ്രണയം നിനക്കു
തോരാതെ പെയ്യുന്ന കണ്ണീറ്‍മഴ..
ഓരോ പ്രണയവും
ഓരോ ആത്മഹത്യകളാണ്‍`..
ഇടനെഞ്ചില്‍ വിഷം പുരട്ടിയ കഠാരി
കുത്തിയിറക്കിക്കൊണ്ടുള്ള ആത്മഹത്യ..
അല്ലെങ്കില്‍
ഇലകളും പൂക്കളും കൊഴിഞ്ഞ്‌, വിജനമാക്കപ്പെട്ട
സ്വപ്നങ്ങളുടെ ചില്ലകളില്‍ ഒടുക്കപ്പെട്ട
തൂങ്ങിച്ചാവലുകള്‍..
നിന്റെ പകല്‍ക്കിനാവുകളെ പിന്തുടറ്‍ന്ന്‌
ബലാത്സംഗം ചെയ്യുന്ന വില്ലനെപ്പോലെ
പ്രണയം..
പ്രണയത്തിന്റെ സുനാമികള്‍ ആഞ്ഞടിച്ചു
തകറ്‍ന്നുപോയ ഒരു ഹൃദയമാണ്‌
നിന്നില്‍ ബാക്കിയുള്ളത്‌.
നീ ഒഴിഞ്ഞുമാറിയപ്പൊഴും ഓടിയൊളിച്ചപ്പൊഴും
പിന്തുടറ്‍ന്നു പിടിച്ചുകെട്ടി ബലിക്കല്ലില്‍ വച്ചു
ഇഞ്ചിഞ്ചായ്‌ വെട്ടിയവനാണു പ്രണയം..
നിന്റെ നെഞ്ചു കീറി
ഹൃദയംചൂഴ്ന്നെടുത്തവനാണു പ്രണയം..
മദ്യത്തേക്കള്‍ ലഹരിയാണ്‍` പ്രണയത്തിനെന്നുപറഞ്ഞ്‌`
കരഞ്ഞതേയില്ല നീ..
നാളയെ മുരടിപ്പിച്ചു നിറ്‍ത്തുന്ന
ഇന്നലെയുടെ ഓറ്‍മ്മയാണു പ്രണയം..
നീ വളറ്‍ന്നില്ല..
നീ തളറ്‍നില്ല..
നിനക്കുമുന്നില്‍ കാലം വളറ്‍ന്നു
പ്രണയത്തിന്റെ കൈകള്‍വെദനിപ്പിക്കുന്ന
സന്തോഷമാണെന്നു നീ പറഞ്ഞു.
ആ കൈകളില്‍ നിന്നു കുതറിയോടാന്‍
നീ ശ്രമിച്ചതേയില്ല.
ഒരു വിലപ്പെട്ട ജന്‍മം മുഴുവന്‍
ആ നൊമ്പരം ഉള്ളില്‌വച്ചു,
നിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും
സങ്കടങ്ങളെയും സന്തൊഷങ്ങളെയും
കൊണ്ടു പൊതിഞ്ഞു
ഒരു മുത്താക്കി നീ മാറ്റിയെടുത്തു..
നീ പ്രണയത്തിന്റെ ഒരു മുത്തുച്ചിപ്പിയാണ്‌...

No comments: