പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Saturday, November 17, 2007

കൊഴിഞ്ഞുപോയ പ്രണയം

കൌമാരപ്രണയത്തിനു
മഴപ്പാറ്റകളുടെ ആയുസ്സാണ്..
ചിതലുകളായി ജീവിച്ച ബാല്യത്തിനു
ഭാവനയുടെ ചിറകുകള് നല്കി
സ്വപ്നങ്ങളുടെ നിറവാറ്ന്ന ആകാശത്തേക്ക്
പ്രണയം നമ്മളെ ഉയറ്ത്തുന്നു..
പ്രതീഷിക്കാത്ത യാഥാറ്ത്ഥ്യങ്ങളില് തട്ടി
ചിറകറ്റു വീഴുമ്പോള്
ബാക്കിയാക്കപ്പെടുന്നത
കുറച്ച് ഓറ്മ്മകള് മാത്രമാണ്..