പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Saturday, November 24, 2007

മരുഭൂമി

ആരോ പാതികണ്ടു മറന്നിട്ടുപോയ
ഒരു കിനാവാണു നീ..
എന്നെ വലിഞ്ഞുമുറുക്കുന്ന
കിനാവള്ളിയും നീ തന്നെ..
കാലം എന്നില്‍ അവശേഷിപ്പിച്ച
ഒരു തേങ്ങലാണു നീ..
നീയാണു പറഞ്ഞത്
പ്രണയം ഒരു വൈറസ് പോലെ
മാരകമാണെന്ന്..
നീയാണു പറഞ്ഞത്
പ്രണയം ബാധിച്ച ഓരോ മനസ്സിന്റെയും യാത്ര
നിറവില്‍ നിന്നും വറുതിയിലേക്കുള്ള
ഒരു എടുത്തുചാട്ടമാണെന്ന്..
ശരിയാണത്..
കാരണം,
ഞാന്‍ ഇന്നൊരു മരുഭൂമിയാണ്..

1 comment:

ദിലീപ് വിശ്വനാഥ് said...

പ്രണയം ബാധിച്ച ഓരോ മനസ്സിന്റെയും യാത്ര
നിറവില്‍ നിന്നും വറുതിയിലേക്കുള്ള
ഒരു എടുത്തുചാട്ടമാണെന്ന്..


വളരെ നല്ല വരികള്‍ ശിലീപ്.