പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Wednesday, April 25, 2007

ഒരു കിനാവ്

കണ്ണൂനീറ്ത്തുള്ളി ഒരു കിനാവുകാണുകയാണ്..
കിനാവ് ഒരു കവിതയാവുകയാണ്‍..
കവിത വീണ്ടും ഒരു നിഴലാവുകയാണ്..
നിഴല്‍ നീളം വക്കുകയും
ഇരുട്ടില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു..
ബാക്കിയാവുന്നത് ഇരുട്ടു മാത്രമാണ്..
അവള്‍ വെളിച്ചമായിരുന്നു,
വെളിച്ചം അവളായിരുന്നു,
ഒരു കിനാവ്,
ഒരു നിലാവ്,
ഒരു നിലാവില്‍ ഒരു കിനാവ്..
അവള്‍ പൂവായിരുന്നു,
പൂവ് അവളായിരുന്നു,
വണ്ട് ഞാനായിരുന്നു,,
തേന്‍ സ്നേഹമായിരുന്നു..
ഒരു കാറ്റ്,
ഒരു ഗന്ധം,
ഒരു കാ‍റ്റില്‍ ഒരു ഗന്ധം..
അവള്‍ വാനമ്പാടിയായിരുന്നു,
വാനമ്പാടി അവളായിരുന്നു,
കേട്ടത് ഞാനായിരുന്നു,
കേട്ടത് അവളെയായിരുന്നു..
ഒരു രാവ്,
ഒരു പാട്ട്,
ഒരു രാവില്‍ ഒരു പാട്ട്..
ഇലത്തുമ്പില്‍ നിന്നിറ്റുവീണ മഴത്തുള്ളിയില്‍
അവളുടെ മുഖം താഴെ വീണു ചിതറി..
കിനാവ് മാഞ്ഞുപോയി..
പാട്ട് തീറ്ന്നുപോയി..
നെഞ്ചില്‍ നിറഞ്ഞുവിങ്ങുന്ന
സ്നേഹം മാത്രം ബാക്കിയായി..
സ്നേഹം പുഴയായി..
അവള്‍ മഴയായി..
മഴപെയ്തൊഴിഞ്ഞിട്ടും പുഴ ഒഴുകി..
ആശകളുടെ വേനലില്‍ പുഴ വഴുതിവീണപ്പൊഴും
അവള്‍ പെയ്തില്ല പിന്നീട്..
കണ്ണുനീരില്‍ കിനാവ് ഒലിച്ചുപോയി..
കവിത നിഴലായി..
നിഴല്‍ ഇരുട്ടായി.
ഞാന്‍ ഇരുട്ടിലായി..
ഇരുട്ടു ഞാനായി..
അപ്പൊള്‍,
വെളിച്ചമെവിടെ..?
പൂവെവിടെ..?
വാനമ്പാടിയെവിടെ..?
അവളെവിടെ..?